നിലമ്പൂർ റേഞ്ച് എക്സൈസ് സംഘം മരുതയിൽനിന്ന് പിടികൂടിയ വാഷും വാറ്റുപകരണങ്ങളും. കൂടെ പ്രതി സാമുവേലും
എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ചാരായം, വാഷ്, ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റുപകരണങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. അസി. എക്‌സൈസ് ഇൻസ്പെക്ടർ സി.എൻ. മനോജ് കുമാർ, പ്രിവന്റീവ് ഓഫിസർ ശങ്കരനാരായണൻ, വനിത സി.ഇ.ഒ സനീറ, സി.ഇ.ഒ പി.സി. ജയൻ, ഡ്രൈവർ രാജീവ് എന്നിവരാണ് പരിശോധനസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.