മുട്ടം (ഇടുക്കി): യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. അടിമാലി ആനവിരട്ടി പുളിന്താനത്ത് കുട്ടായി എന്ന ജെക്സിൻ ആന്‍റണിയെ കൊലപ്പെടുത്തിയ കേസിൽ മാട്ടുപ്പാറത്തോട്ടത്തിൽ ബിജുവിനെയാണ് തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി തടവ് അനുഭവിക്കണം.
2012 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 8.30ഓടെ മാങ്കുളം പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ് സുഹൃത്ത് രാജേഷിനോടൊപ്പം ബൈക്കിൽ വന്ന ജെക്സിനെ മാങ്കുളം-കല്ലാർ റോഡിൽ പ്രതിയുടെ സഹോദരിയുടെ വീടിന് മുൻവശം വെച്ച് കണ്ടെന്നും തുടർന്ന്, ജെക്സിനെ ബിജു പിന്നിൽനിന്ന് കമ്പിവടിക്ക് തലക്ക് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി എന്നുമാണ് കേസ്. ബിജു നൽകാനുള്ള പണം ജെക്സിൻ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലക്ക് കാരണം.പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.