ബോട്ടിൽനിന്ന് വീണ് മരിച്ച സംഭവം: കൊലപാതകമെന്ന് കണ്ടെത്തൽ

വൈപ്പിൻ: മത്സ്യത്തൊഴിലാളി ബോട്ടിൽനിന്ന് കാൽവഴുതി വെള്ളത്തിൽ വീണ് മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഉത്തർ ഗോവിന്ദ്പൂർ സ്വദേശി രാം പ്രസാദ് ദാസ് (54), കൈലാസ്നഗർ കാക്ക് ദ്വീപ് സ്വദേശി പനു ദാസ് (41) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീനവദുർഗ ബോട്ടിലെ ജോലിക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അല്ലയെയാണ് (30) 28ന് വൈകീട്ട് ആറോടെ ബോട്ടിൽ നിന്നിറങ്ങുമ്പോൾ കാൽതെറ്റി വെള്ളത്തിൽ വീണ് കാണാതായി എന്ന പരാതി പൊലീസിൽ ലഭിച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് ഇൻസ്പെക്ടർ എം. വിശ്വംഭരന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. 29ന് രാവിലെ ഒമ്പതരയോടെ മുനമ്പം മെയിൻ ഹാർബർ പരിസരത്തുള്ള കായലിൽ മൃതദേഹം കാണപ്പെട്ടു. തുടർന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മരണം സംശയാസ്പദമാണെന്ന് കണ്ടെത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. ബാറ്റാപ്പണവുമായി ബന്ധപ്പെട്ട തർക്കമാണ്കൊലപാതകത്തിലേക്ക് നയിച്ചത്.

Tags:    
News Summary - Death by falling from boat: found to be murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.