കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു: പ്രതിക്ക് 10 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും

ജയ്പുർ: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് 10 കഠിനതടവും 1.05 ലക്ഷം രൂപ പിഴയും ചുമത്തി കോടതി. പോക്സോ കോടതി ജഡ്ജ് മദൻഗോപാൽ ആര്യയുടേതാണ് ഉത്തരവ്. പോക്സോ നിയമപ്രകാരമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം കൂടുതൽ വർഷം ജയിലിൽ തുടരേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ഭദ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും അതിനിടെ എഴുന്നേറ്റപ്പോഴാണ് കുട്ടിയെ പ്രതിയായ പവൻ കുമാർ തട്ടിക്കൊണ്ടുപോയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

വർഷാവസാന അവധിയെ തുടർന്ന് അടച്ചിട്ട സ്കൂളിലെത്തിച്ച ശേഷം മകളെ എട്ട് ദിവസത്തോളം അവിടെ ബന്ധിയാക്കുകയായിരുന്നു. പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പിതാവ് പരാതിയിൽ പറഞ്ഞു.

പ്രതിയിൽനിന്നും രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Tags:    
News Summary - Court ordered 10 years of rigorous imprisonment to rape accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.