കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതിയെത്തേടി പൊലീസ് തമിഴ്നാട്ടിൽ

മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ (57) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയെ തേടി പൊലീസ് തമിഴ്നാട്ടിലെത്തി. സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട നാലുപേരാണ് തമിഴ്നാട്ടിലെത്തിയത്. പ്രതിയെ പിടികൂടിയതായാണ് സൂചന. കൃത്യം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഒന്നാംപ്രതി ഷുഹൈബിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇയാൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. മറ്റു രണ്ട് പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് കൗൺസിലറുടെ തലക്കടിച്ചത്. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് സംഭവസ്ഥലത്ത് എത്തിയത്. ഇതിൽ ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Tags:    
News Summary - Councilor's murder: Police search for main accused in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.