'കൊടും ക്രൂരതക്ക് മറ്റൊരു ശിക്ഷയും നൽകാനില്ല'; ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തയാൾക്ക് വധശിക്ഷ

കൊൽക്കത്ത: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തയാൾക്ക് വധശിക്ഷ വിധിച്ച് കൊൽക്കത്തയിലെ പോക്സോ കോടതി. 34കാരനായ രാജീബ് ഘോഷിനാണ് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കൊടുംക്രൂരതക്ക് മറ്റൊരു ശിക്ഷയും നൽകാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിജീവിതയായ കുഞ്ഞിന് 10 ലക്ഷം നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ജഡ്ജി ഇന്ദ്രില മുഖോപാധ്യായ മിത്രയാണ് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം നവംബർ 30നായിരുന്നു ക്രൂരമായ സംഭവം. ഡിസംബർ അഞ്ചിനാണ് പ്രതിയെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും ഡി.എൻ.എ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 

റോഡരികിലെ കൂരയിൽ താമസിക്കുന്ന സ്ത്രീയുടെ കുഞ്ഞാണ് ക്രൂരതക്കിരയായത്. സാരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോഴും ആർ.ജി കർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ആറ് മാസത്തിനിടെ ബംഗാളിലെ ഏഴാമത്തെ വധശിക്ഷാ വിധിയാണ് ഇത്. ഇതിൽ ആറും പോക്സോ കേസുകളിലാണ്. 

Tags:    
News Summary - Bengal man gets death penalty for kidnapping, raping 7-month-old child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.