ചേർപ്പ്: അവിണിശേരിയിൽ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവും മരിച്ചു. പിതാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അവിണിശേരി എഴുകമ്പനി കറുത്തോടത്ത് രാമകൃഷ്ണൻ (85), ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്. മകൻ പ്രദീപിനെ (50) നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
അമിതമായി മദ്യപിച്ചെത്തിയ ഇയാൾ മാതാപിതാക്കളെ മർദിക്കുകയും ഇരുമ്പുകമ്പി ഉപയോഗിച്ച് തലയിലും കഴുത്തിലും അടിക്കുകയുമായിരുന്നു. പിതാവിനെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് മാതാവിനെയും അടിച്ചത്. വീടിനുള്ളിൽ ചോരയിൽ കുളിച്ചുകിടന്ന ഇരുവരെയും നാട്ടുകാർ തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പിതാവ് തിങ്കളാഴ്ച രാത്രിയും മാതാവ് ചൊവ്വാഴ്ച പുലർച്ചയുമാണ് മരിച്ചത്. സ്വത്തുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.