കൊച്ചി: മുളവുകാട് ബോൾഗാട്ടി ജങ്ഷനിൽ ബൈക്ക് കത്തിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കഴിഞ്ഞ 15നായിരുന്നു സംഭവം.
ബോൾഗാട്ടി സ്വദേശിയായ ശ്രാവണിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബോൾഗാട്ടി സ്വദേശി പണ്ടാരപ്പറമ്പിൽ ശരത് ബാബുവാണ് (37) അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
തർക്കത്തിനിടെ ബൈക്കിെൻറ പെട്രോൾ ട്യൂബ് ഊരി തീ കൊളുത്തുകയായിരുന്നു. ശ്രാവൺ ചാടി രക്ഷപ്പെട്ടു. ഒളിവിൽപോയ പ്രതിയെ ഇടക്കൊച്ചി ഭാഗത്തുള്ള ബന്ധുവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി കഞ്ചാവ് കേസിലും സ്ത്രീകൾക്കെതിരായ അതിക്രമക്കേസിലും ഇയാൾ പ്രതിയാണെന്ന് മുളവുകാട് പൊലീസ് പറഞ്ഞു. സെൻട്രൽ എ.സി.പി ലാൽജി, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ടെലക്സ്മോൻ, സി.പി.ഒമാരായ രാജേഷ്, അരുൺ ജോഷി, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.