അനിരുദ്ധന്
അഞ്ചൽ: വീട്ടമ്മയെ പൊതുനിരത്തിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്ത മധ്യവയ്സകന് അറസ്റ്റിലായി.
ഏരൂര്‍ നെട്ടയം അനൂപ് മന്ദിരത്തില്‍ അനിരുദ്ധന് (55) ആണ് പിടിയിലായത്. അസുഖബാധിതയായ ഏരൂര്‍ സ്വദേശിനിയെ അനിരുദ്ധൻ പലപ്പോഴും ശല്യം ചെയ്തിരുന്നു.
ഒരിക്കൽ വീട്ടില്‍ െവച്ചും അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. എതിർത്തുനിന്ന വീട്ടമ്മ ഇയാളെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഏരൂർ കോണത്ത് ജങ്ഷനില്‍ ഇയാള്‍ ഇവരെ പരസ്യമായി കടന്നുപിടിച്ചു. ഇതിനെ എതിര്‍ത്ത വീട്ടമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു.
ഇതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലെത്തിയ സംഘം അനിരുദ്ധനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.