അട്ടപ്പാടി മധു കേസ് ഈ മാസം 21ലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസ് അടുത്ത ഘട്ട വിസ്താരത്തിനായി ഈ മാസം 21ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ.എസ്. മധു സ്ഥലം മാറി പോകുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് 21ലേക്ക് മാറ്റിയത്. പുതിയ ജഡ്ജി വന്നതിന് ശേഷമാകും വിചാരണ നടപടികള്‍ തുടരുക. മധുവിന്റെ ഇന്‍ക്വസ്റ്റ് നടന്നതിന് സാക്ഷികളായവരുടെ വിസ്താരമാണ് ആദ്യഘട്ടത്തില്‍ നടന്നത്. ഇന്‍ക്വസ്റ്റ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ നിലയിലാണ്. ഹൈകോടതിയുടെ ഇടപെടലിനൊപ്പം സര്‍ക്കാര്‍ നിയമിച്ച പുതിയ പ്രോസിക്യൂട്ടറുമെത്തിയതോടെയാണ് നാലു വര്‍ഷം മുമ്പ് നടന്ന മധു കൊലപാതക കേസില്‍ കോടതി നടപടികള്‍ വേഗത്തിലായത്.

Tags:    
News Summary - Attappadi Madhu case has been shifted to the 21st of this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.