വെള്ളറട: രാത്രിയില്‍ യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി നാലംഗസംഘം മാരകമായി കുത്തിപ്പരിക്കേല്പിച്ചതായി പരാതി. ആറാട്ടുകുഴി കുളത്തിനു സമീപം ഡ്രൈവറായ ഷെറി (33നാണ് കുത്തേറ്റത്. പൊലീസ് ഗുരുതരമായ പരിക്കേറ്റ ഷെറിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആറാട്ട്കുഴി കത്തിപ്പാറ കോളനിയില്‍ ചുടല രാജേഷ് എന്ന രാജേഷി (35) നെ പിടികൂടി. എസ്.ഐ റസല്‍രാജ്, എ.എസ്.ഐ അജിത്ത് കുമാര്‍, പൊലീസുകാരായ പ്രദീപ്, സനല്‍കുമാര്‍, പ്രഭുലചന്ദ്രന്, അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികൾക്കായി പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.