കർണാടക നിർമിത മദ്യവുമായി അറസ്റ്റിൽ

മാനന്തവാടി: എക്സൈസ് ഉദ്യോഗസ്ഥർ തോൽപെട്ടി ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 6.6 ലിറ്റർ കർണാട നിർമിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പനവല്ലി സർവാണി കൊല്ലി കോളനിയിലെ ജോഗി (59)യാണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ടീമും തോൽപെട്ടി എക്സൈസ് ചെക്പോസ്റ്റ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജോഗി പിടിയിലായത്.

180 മില്ലി ലിറ്ററിന്റെ 37 കുപ്പി മദ്യം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ജോഗിയെ റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്ക് പ്രിവന്റീവ് ഓഫിസർ ഇ. അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ. മൻസൂർ അലി, പി. വിജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സി.യു. അമീർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Arrested with Karnataka-made liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.