വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മുൻ സൈനികൻ പിടിയിൽ

പൂനെ: വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കടന്നുകളഞ്ഞ 31കാരനെ പൂനെ പൊലീസ് റിമാൻഡ് ചെയ്തു. തന്നെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ ശേഷം ഇയാൾ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതായി പെൺകുട്ടി പരാതിപ്പെട്ടു.

കർണാടകയിലെ ബെൽഗാമിലെ കുംബത്ഗിരി സ്വദേശിയായ ഭവ്രോ പാട്ടീലാണ് പിടിയിലായത്. 2018ൽ ഇയാൾ സായുധ സേനയിൽ നിന്ന് കടന്നുകളഞ്ഞതാണെന്നും വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ട നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പൊലീസ് പറഞ്ഞു.

 2018 മുതൽ ഈ വർഷം നവംബർ 20 വരെ പൂനെ, ലാത്തൂർ, അഹമദ്‌നഗർ എന്നിവിടങ്ങളിലായി പ്രശാന്തിനെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിൻഹഗഡ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

താനൊരു ൈസനികനാണെന്നാണ് പ്രശാന്ത് പരാതിക്കാരിയോട് പറഞ്ഞത്. ഉടൻ ജോലിക്ക് ഹാജരാകണമെന്ന് പറഞ്ഞ് വിവാഹ നിശ്ചയം നടത്താമെന്ന് നടിച്ചാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

നവംബർ 18ന് ദഗ്ദുഷേത് ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് പെൺകുട്ടിയും പ്രശാന്തും കണ്ടുമുട്ടിയത്. കാണുേമ്പാൾ പ്രശാന്ത് സായുധ സേനയുടെ യൂനിഫോമിലായിരുന്നു. സിംഹഗഡ് റോഡിലെ ലോഡ്ജിൽ വെച്ച് വിവാഹം ചെയ്തുവെന്ന് നടിച്ച പ്രതി കാറിനുള്ളിൽ വെച്ച് ൈലംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി പരാതിയിൽ പറഞ്ഞു. പെൺകുട്ടി ലോഡ്ജിൽ നിന്ന് പോയ ശേഷം പ്രശാന്ത് അവളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ബന്ധം വിച്ഛേദിക്കുകയും ചെയ്തു. 

Tags:    
News Summary - 'army man' became incommunicado after having sex with woman met on matrimonial portal remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.