കാക്കനാട്: നഗരത്തിൽ വൻ വിദേശ മദ്യവേട്ട. കാക്കനാടിന് സമീപം ചെമ്പുമുക്കിലാണ് നിർത്തിയിട്ട കാറിൽനിന്ന് വിദേശ മദ്യ ശേഖരവും പണവും കണ്ടെത്തിയത്. തൃക്കാക്കര പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുനലൂർ സ്വദേശി ശ്രീജിത് (42) പിടിയിലായത്. ബുധനാഴ്ച രാത്രി 10ന് ചെമ്പുമുക്ക് ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളിൽനിന്നായിരുന്നു 50 ലിറ്റർ മദ്യവും 60,000 രൂപയും കണ്ടെടുത്തത്. ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ ബുധനാഴ്ച ഡ്രൈ ഡേ ആയിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കരിഞ്ചന്തയിൽ വിൽപന നടത്തുകയായിരുന്നു. കാറുകളുടെ ഡിക്കിയിൽ അടുക്കിവെച്ച നിലയിലും കാറിന്‍റെ പിറകുവശത്തെ സീറ്റിൽ ബാഗിലുമായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. എല്ലാ തരത്തിലുള്ള മദ്യവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
രാവിലെ മുതൽ 90 കുപ്പി മദ്യം വിൽപന നടത്തിയതായാണ് വിവരം. വാങ്ങാനെത്തുന്നവർക്ക് ഗൂഗിൾ പേ സൗകര്യവും ഉണ്ടായിരുന്നു. അനധികൃത മദ്യവിൽപന നടത്തിയതിന് ഇയാളെ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.