എരുമേലി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള ചാത്തൻതറ നന്തികാട്ട് വീട്ടിൽ ജോബിൻ ജോസിനെയാണ് (36) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ പരിശോധനക്കായി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച വെച്ചൂച്ചിറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇയാൾ ആക്രമിച്ചത്. പരിശോധനക്കായി ജീപ്പിൽനിന്നും ഇറങ്ങിയ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയുമായിരുന്നു. തുടർന്ന് എരുമേലി സ്റ്റേഷനിൽനിന്ന് പൊലീസ് സംഘം എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐ അബ്ദുൽ അസീസ്, രാജേഷ്, സി.പി.ഒമാരായ ഷാജി ജോസഫ്, ഷഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.