കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവുമടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂകടവ് താഴത്തേടത്ത് വീട്ടിൽ അമൽ ദാസിനെയാണ് (28) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും അടക്കം 16 ലക്ഷത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ വയനാട്ടുനിന്നാണ് പിടികൂടിയത്. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്, കെ.കെ. രാജേഷ്, സജികുമാർ, എ.എസ്.ഐ സജി ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.