തളിപ്പറമ്പ്: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. പരിയാരം തൊണ്ടന്നൂരിലെ തമ്പിലാൻ വീട്ടിൽ സുനിലിനെയാണ് (47) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിനെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2016 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ഇൻസ്പെക്ടറായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മൂന്നു വകുപ്പുകളിലായി മരണം വരെ തടവും ഒരുലക്ഷം രൂപ പിഴയും, ജീവപര്യന്തം തടവും 50,000 രൂപ പിഴയും, 10 വർഷം തടവും 50,000 രൂപ പിഴയും എന്നിങ്ങനെയാണ് ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.