ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ആറുപേർ പിടിയിൽ. പ്രതികൾ ഒഡിഷ സ്വദേശികളാണെന്നും രാമേശ്വരത്തെ ചെമ്മീൻ ഫാമിൽ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് പറഞ്ഞു. കടൽപ്പായൽ വിറ്റ് ഉപജീവനം നടത്തിയിരുന്ന സ്ത്രീയെ സംഘം ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്ത്രീയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും തെളിവുകൾ പൂർണമായാൽ അറസ്റ്റ് സ്ഥിരീകരിക്കുമെന്നും രാമനാഥപുരം പൊലീസ് സൂപ്രണ്ട് ഇ. കാർത്തിക് പറഞ്ഞു. ഒരു പകൽ മുഴുവൻ തുറസ്സായ സ്ഥലത്ത് കിടന്നതിനാൽ സ്ത്രീയുടെ ശരീരത്തിൽ സൂര്യതാപം ഏറ്റിട്ടുണ്ടുണ്ടെന്നും പ്രതികൾ തമിഴോ ഹിന്ദിയോ സംസാരിക്കാത്തതിനാൽ അന്വേഷണത്തിന് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.