ബിനു
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്. ഭൂതത്താൻകെട്ട് പൂച്ചകുത്ത് കാത്തിരവിളയിൽ വീട്ടിൽ ബിനുവിനെയാണ് (32) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്.
2018 ഒക്ടോബറിലാണ് സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എ. സിന്ധു, അഡ്വ. പി.ആർ. ജമുന എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
അന്വേഷണസംഘത്തിൽ കോതമംഗലം ഇൻസ്പെക്ടറായിരുന്ന അഗസ്റ്റിൻ മാത്യു, എ.എസ്.ഐമാരായ വി.എം. രഘുനാഥൻ, ടി.എം. ഇബ്രാഹീം, എസ്.സി.പി.ഒ ടി.പി. ആമിന എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.