ചിൽഡ്രൻസ് ഹോമിൽ 16 കാരനെ ചവിട്ടിക്കൊന്നു; പ്രതികളിൽ 12 കാരനും

മുംബൈയിലെ മാതുംഗയിൽ ചിൽഡ്രൻസ് ഹോമിൽ 16 കാരനെ ചവിട്ടി​ക്കൊന്നു. കൂടെ താമസിക്കുന്ന 12 കാരനടക്കമുള്ള നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞു.

10 ദിവസം മുമ്പ് മാത്രം ചിൽഡ്രൻസ് ഹോമിലെത്തിയ ഹസ്‍വാൻ രാജ്കുമാർ നിഷാദാണ് കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങൾക്ക് മാരകമായി പരിക്കേറ്റാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മാനസിക അസ്വസ്ഥതകളുള്ള രാജ്കുമാർ നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ പൊലീസാണ് ചിൽഡ്രൻസ് ഹോമിലെത്തിച്ചത്. അനാഥനായ നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷി ഇല്ല.

മുറിയിൽ മലമൂത്ര വിസർജനം നടത്തിയത് കൂടെയുള്ളവരെ പ്രകോപിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 12 വയസുകാരനടക്കമുള്ള നാലു പേർ നിഷാദിനെ ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നതിന്റെ സി.സി.ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 17 വയസിന് താഴെയുള്ളവരാണ് അക്രമികളുടെ കൂട്ടത്തിലെ മറ്റു മൂന്ന് പേർ.

ബോധരഹിതനായി കിടക്കുന്ന നിഷാദിനെ ചിൽഡ്രൻസ് ഹോം ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

Tags:    
News Summary - 16 year old homeless boy lynched at children’s home in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.