പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവർക്കായി അന്വേഷണം

കൊല്ലം: കുളത്തൂപ്പുഴയിൽ 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

കേസിൽ ദമ്പതികളായ കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യയാണ് പകർത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വിഡിയോയും വിറ്റത്. 10,000 രൂപയോളം ഇതുവഴി കിട്ടിയെന്നാണ് ഒന്നാം പ്രതി വിഷ്ണു പൊലീസിന് നൽകിയ മൊഴി.

ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് ദൃശ്യങ്ങൾ വിറ്റത്. എത്ര പേർക്ക് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയെന്ന് സൈബർ പൊലീസിന്‍റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.

ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് പ്രതികള്‍ ദൃശ്യങ്ങൾ വിറ്റത്. ചിത്രങ്ങൾ 50-500 രൂപയ്ക്കും വീഡിയോകൾ 1500 രൂപക്കുമാണ് വിറ്റതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

Tags:    
News Summary - 15-year-old girl molested case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.