തിരുവനന്തപുരം: പി.എസ്.സിയുടെ പരിഷ്കരിച്ച പരീക്ഷ സംവിധാനം പുതുവർഷത്തിൽ പ്രാബല്യത്തിൽ വരും. സർക്കാർ ജോലിക്ക് ഒറ്റ പരീക്ഷയും ഒറ്റവാക്കിലുത്തരവും എന്ന പരമ്പരാഗത സമ്പ്രദായം അവസാനിപ്പിക്കുകയാണ് പരിഷ്കാരത്തിെൻറ കാതൽ. പി.എസ്.സി തത്ത്വത്തിൽ അംഗീകരിച്ച പരിഷ്കാര നിർദേശം 2018 മാർച്ചോടെ നടപ്പാക്കുകയാണ് ലക്ഷ്യം. വിവരണാത്മക പരീക്ഷക്ക് ഒാൺലൈൻ മൂല്യനിർണയം നടത്തുന്നതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതിനു മുന്നോടിയായി ഡിസംബർ അഞ്ചിന് സംസ്ഥാന െഎ.ടി സെക്രട്ടറി എം. ശിവശങ്കറുമായി പി.എസ്.സി അധികൃതർ കൂടിക്കാഴ്ച നടത്തും. സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതിന് ചുമതലയുള്ള സി-ഡിറ്റ് അധികൃതരും ചർച്ചയിൽ പെങ്കടുക്കും. ഒ.എം.ആർ പരീക്ഷക്ക് മാത്രമാണ് നിലവിൽ ഒാൺലൈൻ മൂല്യനിർണയമുള്ളത്.
വിവരണാത്മക പരീക്ഷക്കും ഒാൺലൈൻ മൂല്യനിർണയം സാധ്യമാക്കിയ രാജസ്ഥാൻ സർക്കാറിെൻറ മാതൃകയാണ് പി.എസ്.സി മാതൃകയാക്കുന്നത്. ഇതിനായി പി.എസ്.സി അംഗങ്ങളായ പ്രഫ. ലോപസ് മാത്യു, പി. സുരേഷ്കുമാർ, ഡോ. എം.ആർ. ബൈജു എന്നിവർ അടങ്ങുന്ന ഉപസമിതി രാജസ്ഥാൻ സന്ദർശിച്ചിരുന്നു. ഒാൺലൈൻ മൂല്യനിർണയം നടപ്പാവുന്നതോടെ ഉയർന്ന തസ്തികകളിൽ വിവരണാത്മക പരീക്ഷ നിർബന്ധമാക്കും. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്, അസി. പ്രഫസർ, വൈദ്യുതി വകുപ്പിലെ അസി. എൻജിനീയർ, ബി.ഡി.ഒ തുടങ്ങി ബിരുദ യോഗ്യതയുള്ള മിക്ക തസ്തികകൾക്കും രണ്ടാംഘട്ട പരീക്ഷയിൽ വിവരണാത്മക ചോദ്യങ്ങൾ ഉൾപ്പെടുത്തും.
കാണാപ്പാഠം പഠിച്ച് ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന രീതി ഉദ്യോഗാർഥിയുടെ നൈപുണ്യമളക്കാൻ പ്രാപ്തമല്ലെന്നാണ് പി.എസ്.സി വിലയിരുത്തൽ. പരീക്ഷ സംവിധാനം അടിമുടി മാറുന്ന വിധമാണ് പരിഷ്കാരത്തിലെ നിർദേശങ്ങൾ. ഏെറക്കുറെ മിക്ക തസ്തികകൾക്കും രണ്ടു ഘട്ട പരീക്ഷയുണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. അപേക്ഷകരുടെ ബാഹുല്യം കുറക്കാനും നിലവാരം ഉറപ്പാക്കാനുമാണ് രണ്ടുഘട്ട പരീക്ഷകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്ക് ഒന്നിച്ചാവും അപേക്ഷ ക്ഷണിക്കുക. ഒരേ യോഗ്യതയുള്ളവർക്കായി ആദ്യഘട്ടത്തിൽ പൊതുവായി പരീക്ഷ നടത്തും. തസ്തികയുടെ സ്വഭാവത്തിന് അനുസരിച്ച് രണ്ടാംഘട്ട പരീക്ഷയും നടത്തും. പ്രായോഗിക പരീക്ഷ വരുന്ന തസ്തികക്കും ഒന്നിച്ചാണ് വിജ്ഞാപനമിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.