തിരുവനന്തപുരം/കൊച്ചി: എംപാനൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതിനെതുടർന്ന ് താളം തെറ്റിയ ബസ് സർവീസുകൾ സാധാരണ നിലയിലാക്കാൻ കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ തസ്ത ികയിലേക്ക് 4051 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്കി. പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികൾ വ്യാഴാഴ്ച ചീഫ് ഒാഫിസിൽ എത്തണം. 4051 ഉദ്യോഗാര്‍ഥികളെ നാല് ബാച്ചുകളായാകും കാണുക. ഇവരിൽ 1456 പേര് വനിതകളാണ്.
4071 എം പാനൽ കണ്ടക്ടർമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയെന്നും ചൊവ്വാഴ്ച മുതൽ എം പാനൽ കണ്ടക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്നും വ്യക്തമാക്കി കെ.എസ്.ആർ.ടി.സി ഹൈേകാടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ചൊവ്വാഴ്ച മുതൽ ഒരുയൂനിറ്റിലും എം പാനൽ കണ്ടക്ടർമാർ ജോലി ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.