തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്ന ചട്ട ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ഉത്തരവ്. മുന്നാക്ക സംവരണ വ്യവസ്ഥകളോടെ സബോർഡിനേറ്റ് സർവിസ് റൂൾ ഭേദഗതി ചെയ്തതോടെ പി.എസ്.സിയും നടപ്പാക്കിത്തുടങ്ങും.
നിയമന റൊേട്ടഷനിൽ 9,19 എന്നിവയാണ് മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചത്. 100 തസ്തികകൾ വരുേമ്പാൾ 9,19,29,39,49,59,69,79,89,99 എന്നീ ടേണുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിയത്. നിലവിൽ ഇത് ഒാപൺേക്വാട്ട ആയിരുന്നു. ആകെ നിയമനങ്ങളിൽ സംവരണം 50ൽ നിന്ന് 60 ശതമാനത്തിലേക്ക് ഉയർത്തി. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾക്കും മറ്റ് തസ്തികകൾക്കുമുള്ള ടേണുകളുടെ ചാർട്ടും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു തസ്തിക മാത്രം വന്നാൽ (സിംഗിൾ പോസ്റ്റ്) സംവരണം ബാധകമല്ല. മുന്നാക്ക സംവരണ ടേണുകളിൽ ആളില്ലാതെ വന്നാൽ ഒഴിവുകൾ പൊതുവിഭാഗത്തിലേക്ക് പോകും. നിലവിലെ പി.എസ്.സി ലിസ്റ്റുകളിലൊന്നും മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവരുടെ പട്ടിക ഇല്ല. പുതുതായി വരുന്ന വിജ്ഞാപനത്തിൽ ഇത് ഉൾപ്പെടുത്തും.
പി.എസ്.സി യോഗം ചേർന്നാകും നടപ്പാക്കുന്നത് തീരുമാനിക്കുക. നാലു ലക്ഷമാണ് വരുമാന പരിധി. പൊതുവിഭാഗത്തിലെ ഒഴിവുകളുടെ 10 ശതമാനത്തിനു പകരം ആകെ ഒഴിവുകളുടെ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന് പരിഗണിച്ചതെന്നും ഇത് ശരിയല്ലെന്നുമാണ് സാമൂഹിക നീതി രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.