ന്യൂഡൽഹി: ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപരീക്ഷ നടത്താനുള്ള ഡൽഹി സർവകലാശാല അക്കാദമിക് കൗൺസിൽ തീരുമാനത്തിന് എക്സിക്യൂട്ടിവ് കൗൺസിലിെൻറ അനുമതി. അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം പൊതുപരീക്ഷ മാർക്കിെൻറ അടിസ്ഥാനത്തിലാവും നടത്തുക.
വിവിധ ബോർഡുകൾക്ക് കീഴിലെ 12ാം ക്ലാസ് പൊതുപരീക്ഷ മാർക്കിെൻറ അടിസ്ഥാനത്തിലായിരുന്നു ഈ വർഷം വരെ ഡൽഹി സർവകലാശാലയിൽ ബിരുദത്തിന് പ്രവേശനം നൽകിയിരുന്നത്. കേരള ബോർഡിന് കീഴിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കുന്നു എന്ന് സംഘ്പരിവാർ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ യോഗേഷ് സിങ് ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന് സർവകലാശാലക്ക് ശിപാർശ നൽകുകയും ഇത് അക്കാദമിക് കൗൺസിൽ അംഗീകരിക്കുകയുമുണ്ടായി. തീരുമാനത്തിന് എക്സിക്യൂട്ടിവ് കൗൺസിലിെൻറ അനുമതി ലഭിച്ചതോടെ അടുത്ത അധ്യയന വർഷം മുതൽ പൊതുപരീക്ഷ പ്രാബല്യത്തിൽ വരും.
സർവകലാശാലയിലെ അഡ്ഹോക് അധ്യാപകർക്കും കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ പ്രസവ അവധി അനുവദിക്കാനും എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. 26 ആഴ്ച വരെയാണ് അവധി അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.