യു.ജി.സി-നെറ്റ് ജൂൺ 22-30 വരെ; മാനവിക-ഭാഷാ വിഷയങ്ങളിലും മറ്റും

ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും മാനവിക-ഭാഷാ വിഷയങ്ങളിലും മറ്റും ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും വേണ്ടിയുള്ള യു.ജി.സി ദേശീയ യോഗ്യതാ നിർണയ പരീക്ഷ (യു.ജി.സി-നെറ്റ്) 2026 ജൂൺ 22 മുതൽ 30 വരെ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. വിജ്ഞാപനവും വിവരണ പത്രികയും www.nta.ac.in, https://ugcnet.nta.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഓൺലൈനിൽ മേയ് 20 രാത്രി 11.50 മണിവരെ അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 1150 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 600 രൂപ, എസ്.സി/എസ്.ടി/ ഭിന്നശേഷി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 325 രൂപ.

പരീക്ഷ മൂന്ന് വിഭാഗങ്ങളിൽ

1. ജൂനിയർ റിസർച്ച് ഫെലോഷിപ് സമ്മാനിക്കുന്നതിനും അസിസ്റ്റന്റ് പ്രഫസർ

നിയമനത്തിനും.

2. അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും.

3. പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം.

ആവശ്യാനുസരണം അപേക്ഷ നൽകാം. രണ്ടും മൂന്നും വിഭാഗങ്ങളിൽ യോഗ്യതനേടുന്നവർക്ക് വ്യത്യസ്ത സർവകലാശാലകളുടെ പിഎച്ച്.ഡി പ്രവേശന പരീക്ഷ എഴുതാതെ പ്രവേശനത്തിന് പരിഗണന ലഭിക്കും. ‘നെറ്റ്’ പരീക്ഷയിൽ നേടുന്ന മാർക്കിന് 70 ശതമാനവും വാഴ്സിറ്റി നടത്തുന്ന ഇന്റർവ്യൂ/വൈവയിൽ 30 ശതമാനവും വെയിറ്റേജ് നൽകിയാണ് പിഎച്ച്.ഡിക്കുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കുക.

‘നെറ്റ്’ വിഷയങ്ങൾ

85 വിഷയങ്ങളിലാണ് യു.ജി.സി നെറ്റ്. ആന്ത്രോപ്പോളജി, അറബ് കൾച്ചർ ആൻഡ് ഇസ്‍ലാമിക് സ്റ്റഡീസ്, അറബിക്, ആർക്കിയോളജി, മലയാളം, സംസ്കൃതം ഉൾപ്പെടെ വിവിധ ഭാഷാ വിഷയങ്ങൾ, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ക്രിമിനോളജി, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഇക്കണോമിക്സ്, എജുക്കേഷൻ, ഇലക്ട്രോണിക് സയൻസ്, ഇംഗ്ലീഷ് എൻവയൺമെന്റൽ സയൻസസ്, ഫോറൻസിക് സയൻസ്, ജ്യോഗ്രഫി, ഹിസ്റ്ററി, ഹോംസയൻസ്, ഹ്യൂമെൻ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ്, ലേബർ വെൽഫെയർ, ലോ (നിയമം) ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, മ്യൂസിയോളജി ആൻഡ് കൺസർവേഷൻ പെർഫോമിങ് ആർട്സ്- ഡാൻസ്/ഡ്രാമ/തിയറ്റർ, ഫിലോസഫി, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, പോപ്പുലേഷൻ സ്റ്റഡീസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ്, വിഷ്വൽ ആർട്സ്, സിമെൻ സ്റ്റഡീസ്, യോഗ, ഡിസാസ്റ്റർ മാനേജ്മെന്റ്, ആയുർവേദ ബയോളജി, ഫോറസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് മുതലായ വിഷയങ്ങളിലാണ് പരീക്ഷ.

യോഗ്യത • ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

നാലുവർഷ (8 സെമസ്റ്റർ) ബിരുദം മൊത്തം 75 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചവർക്കും അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും നെറ്റിന് അപേക്ഷിക്കാവുന്നതാണ്. (സംവരണ വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്കിളവുണ്ട്). ‘നെറ്റ്’ യോഗ്യത നേടുന്നപക്ഷം ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി പ്രവേശനത്തിനും അർഹതയുണ്ടായിരിക്കും. അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പരിഗണിക്കില്ല.

പ്രായപരിധി • ജെ.ആർ.എഫിന് 30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

പരീക്ഷാ ഘടന • ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് സെക്ഷനുകളുണ്ട്. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിലായിരിക്കും. പരീക്ഷാ ഘടനയും സിലബസും വിവരണപത്രികയിലും www.ugcnetonline.in/Syllabus-new.phpയിലും ലഭിക്കും.

കേരളത്തിൽ കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, ആലപ്പുഴ, എറണാകുളം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. 

Tags:    
News Summary - UGC-NET from June 22 to 30; Exams for Humanities and Language subjects announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.