ന്യൂഡൽഹി: ഇന്ത്യയിൽ കാമ്പസുകൾ ആരംഭിച്ച് പ്രവർത്തനം തുടങ്ങുന്നതിനായി മൂന്ന് വിദേശ സർവകലാശാലകൾക്കുകൂടി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) അനുമതി നൽകി. യു.കെയിലെ യോർക്ക്, ബ്രിസ്റ്റൽ സർവകലാശാലകൾക്കും ആസ്ട്രേലിയയിലെ യു.എൻ.എസ്.ഡബ്ല്യു സിഡ്നി സർവകലാശാലകൾക്കുമാണ് ആദ്യ ബാച്ചുകളിലേക്ക് പ്രവേശനം നടത്താൻ യു.ജി.സി അനുമതിപത്രം കൈമാറിയത്. യോർക്ക് സർവകലാശാലക്കും ബ്രിസ്റ്റൽ സർവകലാശാലക്കും മുംബൈയിലും, യു.എൻ.എസ്.ഡബ്ല്യു സിഡ്നിക്ക് ബംഗളൂരുവുമാണ് കാമ്പസുകൾ.
ഇംഗ്ലണ്ട്, യു.എസ്, ആസ്ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് സർവകലാശാലകൾക്ക് ഇതിനകം ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കാൻ അനുമതിപത്രം ഇതിനകം നൽകിയിട്ടുണ്ടെന്ന് യു.ജി.സി അറിയിച്ചു. ചില സർവകലാശാലകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്.
യു.ജി.സിയുടെ അനുമതിപത്രം ലഭിച്ചെന്നും 2026 അക്കാദമിക് സെഷനിലേക്ക് വിദ്യാർഥികളെ എൻറോൾ ചെയ്യാനുള്ള നടപടികൾ ഇനി ഔപചാരികമായി തുടങ്ങാൻ കഴിയുമെന്നും യോർക്ക് സർവകലാശാലയും ബ്രിസ്റ്റൽ സർവകലാശാലയും അറിയിച്ചു. ബ്രിസ്റ്റൽ സർവകലാശാല 250 വിദ്യാർഥികളുമായി ആഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.