അടൂർ: മുടി വെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയതായി പരാതി. അടൂർ ഹോളി ഏയ്ഞ്ചൽസ് സ്കൂളിലാണ് സംഭവം. ചെരുപ്പ് ഇട്ടു വന്നവർ അടക്കം മറ്റ് ഏതാനും വിദ്യാർഥികളേയും പുറത്ത് നിർത്തിയാതായി പരാതിയുണ്ട്. സംഭവത്തിൽ മൂന്നാളം സ്വദേശിയായ കുട്ടിയുടെ രക്ഷിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി.
ഇതിനെ തുടർന്ന് പൊലീസും കെ.എസ്.യു പ്രവർത്തകരും രക്ഷിതാവും സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം പരിഹരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതി പിൻവലിക്കുമെന്നും രക്ഷിതാവ് പറഞ്ഞു.
കുട്ടിയെ പുറത്ത് നിർത്തിയതിൽ തെറ്റ് പറ്റിയതായും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായാണ് കുട്ടി മുടി വെട്ടിയത്. മുടി നീളം കുറച്ച് വെട്ടണം എന്നതായിരുന്നു നിർദേശം. ഇത് പറയുക മാത്രമാണ് ചെയ്തതെന്നും ഹോളി ഏയ്ഞ്ചൽസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ശാന്തൻ ചരുവിൽ പറത്തു. നടപടികളിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.