മലപ്പുറം: ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയിൽ സയൻറിസ്റ്റ് -എൻജിനിയർ തസ്തികയിൽ ഒന്നാം റാങ്കോടെ നിയമനം നേടി മോങ്ങം സ്വദേശിയായ എം.പി. ഷഹീൻ. എം.ടെക് ബിരുദധാരികളിൽ നിന്ന് ഉന്നത മാർക്കിെൻറ അടിസ്ഥാനത്തിലാണ് ഐ.എസ്.ആർ.ഒ ഈ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇവരിൽ നിന്ന് ചുരുക്കപട്ടികയിൽ ഇടം പിടിച്ച 35 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്. അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഒന്നാമനായാണ് മോങ്ങത്ത് ജനിച്ച് സാധാരണ സ്കൂളിൽ പഠിച്ച ഷഹീൻ നേട്ടം കൈവരിച്ചത്.
അടുത്ത ദിവസം തന്നെ നിയമന ഉത്തരവ് ലഭിക്കുമെന്ന് ഷഹീൻ പറഞ്ഞു. ഡൽഹി െഎ.ഐ.ടിയിൽ നിന്നാണ് മെക്കാനിക്കൽ ഡിസൈനിങിൽ എം.ടെക് നേടിയത്. കൊട്ടൂക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ പഠനശേഷം കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ബി.ടെക് ബിരുദം നേടി.
പഠനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ ചെയ്തത് ജർമനിയിലെ ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് ഡ്രസ്റ്റനിലാണ്. ആന്ധ്രയിലെ ഗ്വാളിയോർ റയോൺസിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന അബൂബക്കറിെൻറയും മോങ്ങം എ.എം യു.പി സ്കൂൾ അധ്യാപികയായിരുന്ന ഹഫ്സത്തിെൻറയും മകനാണ്.
പഠിക്കുന്ന കാലത്തെ സ്വപ്നത്തിന് പിറകെ യാത്ര തിരിച്ചുവെങ്കിലും ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായി ഷഹീൻ പറഞ്ഞു. ഭാര്യ ശബീബ ചെന്നൈയിൽ ഡാറ്റ അനലിസ്റ്റാണ്. സഹോദരൻ ഷംസുദ്ദീൻ ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ടിൽ വൃക്കരോഗ വിദഗ്ധനാണ്. സഹോദരി ഹസ്ന ബീഗം കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ശ്വാസകോശേരാഗ വിദഗ്ധയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.