ന്യൂഡൽഹി: പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫീസ് ഒഴിവാക്കി കൊടുക്കാൻ സി.ബി.എസ്.ഇക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സി.ബി.എസ്.ഇ പരീക്ഷ ഫീസ് വർധിപ്പിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ രക്ഷിതാക്കൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിനാൽ ഫീസ് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ കോടതി എങ്ങനെയാണ് ഇടപെടുകയെന്ന് ചോദിച്ച ജസ്റ്റിസ് അശോക് ഭൂഷെൻറ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും ചൂണ്ടികാട്ടിയാണ് ഹരജി തള്ളിയത്.
കഴിഞ്ഞ വർഷം സി.ബി.എസ്.ഇ ഫീസ് വർധിപ്പിച്ചപ്പോൾ ഡൽഹി സർക്കാർ ഫീസടച്ച് വിദ്യാർഥികൾക്ക് ആനുകൂല്യം നൽകിയിരുന്നു. ഇത്തവണയും ഡൽഹി സർക്കാറിെൻറ ഭാഗത്തു നിന്നുള്ള ഇടപെടലുണ്ടാകാൻ കോടതി ഇടപെടണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ അത്തരം ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് ഡൽഹി സർക്കാർ അറിയിച്ചത്.
ഹരജിയിലെ ആവശ്യങ്ങളുടെ നിയമപരമായ സാധുത പരിഗണിക്കണമെന്ന ഡൽഹി ഹൈകോടതിയുടെ സെപ്റ്റംബർ മാസത്തെ വിധിയിൽ കൂടുതൽ നടപടി ആവശ്യപ്പെട്ടാണ് ഒരു സർക്കാറിതര സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹരജിയിലെ ആവശ്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും തീരുമാനം സർക്കാറാണ് കൈകൊള്ളേണ്ടതെന്നും ചൂണ്ടികാട്ടിയാണ് ഇപ്പോൾ ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.