കൊച്ചി: വിദേശ എം.ബി.ബി.എസ് പഠനത്തിന് ആധികാരികമായ വിവരങ്ങൾ ലഭിക്കുന്നതിന് വിദഗ്ധർ നയിക്കുന്ന വെബിനാർ 29ന്. ലൈസൻസിങ് പരീക്ഷകൾ, പി.ജി സാധ്യതകൾ, ലോകോത്തര നിലവാരമുള്ള സർവകലാശാലകളിലെ പ്രവേശനം, വിസ പ്രോസസിങ്, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കും.
ലോകാരോഗ്യ സംഘടനയും മറ്റും അംഗീകരിച്ച ഏഷ്യയിലെയും യൂറോപ്പിലെയും 25ഓളം സർവകലാശാലകളെ പരിചയപ്പെടുത്തും. സർവകലാശാല അധികൃതരുമായി സംവദിക്കാനും അവസരമുണ്ടാകും. 'മാധ്യമ'വും ഒബ്റോൺ ഓവർസീസും ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
ആറുവർഷത്തെ എം.ബി.ബി.എസ് പഠനെച്ചലവ് 15 ലക്ഷം മുതലാണ്. ജീവിതെച്ചലവും ട്യൂഷൻ ഫീസും ഓരോ രാജ്യത്തിനനുസരിച്ചായിരിക്കും. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, യു.കെ, ഏഷ്യ, യൂറോപ്പ്, കരീബിയൻ രാജ്യങ്ങളിലെ ഉന്നത സർവകലാശാലകളുമായാണ് ഒബ്റോൺ ഓവർസീസ് സഖ്യം ചെയ്തിട്ടുള്ളത്. അപേക്ഷ അയക്കുന്നതു മുതൽ വിസ പ്രോസസിങ്, താമസ സൗകര്യം ഒരുക്കൽ, യാത്ര, കാമ്പസ് ടൂർ മുതൽ ആറുവർഷത്തോളം നീളുന്ന സേവനം ഒബ്റോൺ ഓവർസീസ് ഉറപ്പുവരുത്തുന്നു.
വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ വന്ന് ഒരു വർഷംകൂടി ഇേൻറൺഷിപ് ചെയ്യേണ്ടതില്ലെന്ന ഹൈകോടതി വിധി വിദ്യാർഥികൾക്ക് സഹായകരമാണ്. ഒബ്റോൺ ഓവർസീസ് മാനേജിങ് ഡയറക്ടർ ബെനാൻസ് കാമലിയസ് ആണ് വെബിനാർ നയിക്കുക. വിദ്യാഭ്യാസ മേഖലയിൽ 22 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹത്തിന് ഇതുസംബന്ധിച്ച എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ കഴിയും.
വെബിനാറിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ച് ഓഫിസിൽ ഫ്രീ കൗൺസലിങ്, പ്രൊഫൈൽ അനാലിസിസ് എന്നിവ സൗജന്യമായി ലഭിക്കും. രജിസ്റ്റർ ചെയ്യാൻ: www.madhyamam.com/webinar ഫോൺ: 9995678848, 8590603028.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.