കോഴിക്കോട്: സർക്കാർ തലത്തിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ആദ്യ എം.ഫിൽ കോഴ്സ് ഇംഹാൻസിൽ തുടങ്ങി. കോഴ്സിെൻറ ഔപചാരിക ഉദ്ഘാടനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രഫ. എം.കെ.സി. നായർ നിർവഹിച്ചു. മാനസികാരോഗ്യ ചികിത്സരംഗത്തെ വിവിധ തലങ്ങളുടെ ഏകോപനം ഈ രംഗത്ത് മികച്ച നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ലിനിക്കൽ സൈക്കോളജിയിൽ പരിശീലനത്തിന് വേണ്ടത്ര കേന്ദ്രങ്ങളും കോഴ്സുകളുമില്ലാത്ത സാഹചര്യത്തിലാണ് ഇംഹാൻസ് എം.ഫിൽ കോഴ്സ് തുടങ്ങിയത്. എട്ട് സീറ്റുകളാണ് നിലവിലുള്ളത്. ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ കോഴ്സാണിത്. കേരളത്തിൽ സർക്കാർ മേഖലയിൽ ഈ കോഴ്സ് നടത്തുന്ന ഏക സ്ഥാപനവും ഇംഹാൻസ് ആണ്. നിലവിൽ ഈ രംഗത്ത് ഉന്നത പഠനം ആഗ്രഹിക്കുന്നവർ കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് ഒരു പരിധിവരെ ഇംഹാൻസിലെ കോഴ്സ് പരിഹാരമാകും. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ. അബ്ദുൽ സലാം, ഡോ. അശോക് കുമാർ, എ.എൻ. നീലകണ്ഠൻ, ഡോ. സീമ പി. ഉത്തമൻ, അൽക്ക രാജു, ഹന്ന മായൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.