ന്യൂഡൽഹി: ഐ.സി.എസ്.ഇ 10ാം ക്ലാസ്, ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയിൽ വിജയശതമാനം 99 ശതമാനത്തിന് മുകളിൽ. ഐ.സി.എസ്.ഇയിൽ 99.18 ആണ് വിജയശതമാനം. ഐ.എസ്.സിയിൽ 99.13 ശതമാനവും.
പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. ഐ.സി.എസ്.ഇയിൽ 99.46 ശതമാനം പെൺകുട്ടികൾ വിജയിച്ചു. 98.93 ശതമാനമാണ് ആൺകുട്ടികൾ. ഐ.എസ്.സിയിൽ 99.48 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 98.91 ആണ് ആൺകുട്ടികളുടെ വിജയശതമാനം.
ഐ.എസ്.സിയിൽ 99.87 ശതമാനം വിജയത്തോടെ ദക്ഷിണ മേഖല ഒന്നാംസ്ഥാനത്തെത്തി. പശ്ചിമമേഖലയിൽ 99.55 ശതമാനമാണ് വിജയം. ഐ.സി.എസ്.ഇയിൽ 99.85 ശതമാനത്തോടെ പശ്ചിമമേഖല ഒന്നാം സ്ഥാനത്തും 99.81 ശതമാനം വിജയത്തോടെ ദക്ഷിണമേഖല രണ്ടാംസ്ഥാനത്തുമെത്തി.
1,553 സ്കൂളുകളിലായി നടന്ന ഐ.എസ്.സി (ക്ലാസ് 12) പരീക്ഷ 1,03,316 പേരാണ് എഴുതിയത്. ഇതിൽ 54,118 ആൺകുട്ടികളും 49,198 പെൺകുട്ടികളും ഉൾപ്പെടുന്നു. 2,957 സ്കൂളുകളിൽ നടന്ന ഐ.സി.എസ്.ഇ (ക്ലാസ് 10) പരീക്ഷ 2,58,721 പേരാണ് എഴുതിയത്. ഇതിൽ 1,37,503 പേർ ആൺകുട്ടികളും 1,21,218 പേർ പെൺകുട്ടികളുമാണ്.
ഫലങ്ങളിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് മേയ് ഒന്നുമുതൽ നാലുവരെ സി.ഐ.എസ്.സി.ഇ സർവീസ് പോർട്ടൽ വഴി പുനപരിശോധനക്ക് അപേക്ഷിക്കാം. കൂടാതെ, സ്കോറുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മേയ് എട്ടിനും 14 നും ഇടയിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാം. 2026 ജൂൺ 15 മുതലാണ് ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിക്കുക. ജൂലൈ അവസാന വാരത്തോടെ ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.