തിരുവനന്തപുരം: കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 90806 പേരിൽ 72440 പേർ യോഗ്യത നേടി. 18366 പേർ പേപ്പറിന് പത്ത് മാർക്ക് നേടാൻ കഴിയാതെ അയോഗ്യരായി. 79.77 ശതമാനമാണ് വിജയം. ഫാർമസി കോഴ്സ് പ്രവേശനത്തിനായി പരിഗണിക്കുന്ന എൻജിനീയറിങ് േപപ്പർ ഒന്നിെൻറ പരീക്ഷ എഴുതിയ 24996 വിദ്യാർഥികളിൽ 21349 പേർ യോഗ്യത നേടി. 85.40 ശതമാനം വിജയം. എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പർ എഴുതാത്തവരെയും ഓരോ പേപ്പറിനും കുറഞ്ഞത് 10 മാർക്ക് ലഭിക്കാത്തവരെയുമാണ് (എസ്.സി/എസ്.റ്റി വിദ്യാർഥികൾ ഒഴികെ) എൻജിനീയറിങ് വിഭാഗത്തിൽ അയോഗ്യരാക്കിയത്.
എന്നാൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിൽ (ഫിസിക്സ്, കെമിസ്ട്രി) നിശ്ചിത യോഗ്യത നേടിയ വിദ്യാർഥികളെ ബി.ഫാം, ഫാം.ഡി കോഴ്സുകളിലെ പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും.
വിവിധ കാരണങ്ങളാൽ 1218 വിദ്യാർഥികളുടെ എൻജിനീയറിങ് പ്രവേശന പരീക്ഷാഫലവും 253 വിദ്യാർഥികളുടെ ഫാർമസി പ്രവേശന പരീക്ഷാഫലവും തടഞ്ഞുെവച്ചിട്ടുണ്ട്. ഏപ്രിൽ 25ന് പ്രസിദ്ധീകരിച്ച എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക സംബന്ധമായ പരാതികൾ വിദഗ്ധസമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയശേഷമാണ് എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചതെന്ന് പ്രവേശനപരീക്ഷാ കമീഷണർ അറിയിച്ചു. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ റാങ്ക് പട്ടിക തയാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു/തത്തുല്യം) ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ മാർക്ക് സമർപ്പണത്തിനുള്ള സൗകര്യം www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മേയ് 25 മുതൽ മുതൽ ലഭ്യമാകും.
ഓൺലൈൻ മാർക്ക് സമർപ്പണം സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യതാ പരീക്ഷയിലെയും പ്രവേശന പരീക്ഷയിലെയും മാർക്കുകൾ തുല്യമായി പരിഗണിച്ചുള്ള സമീകരണ പ്രക്രിയക്കുശേഷം തയാറാക്കുന്ന എൻജിനീയറിങ് റാങ്ക് പട്ടിക ജൂൺ മൂന്നാം വാരം പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.