ബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി: സമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ നഴ്സിങ്, പാരാമെഡിക്കൽ കോളജുകളിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കായി മാറ്റിവെച്ചിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ എല്ലാ വിദ്യാർഥികളും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അതത് സമുദായത്തിനുനേരെ നൽകിയിട്ടുള്ള കമ്യൂണിറ്റി സർട്ടിഫിക്കറ്റിെൻറ പ്രഫോർമയുടെയും  വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങളുടെ പ്രഫോർമയുടെയും പ്രിൻറൗട്ട് എടുത്ത് ബന്ധപ്പെട്ട അധികാരികളിൽനിന്ന് സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിയശേഷം പൂരിപ്പിച്ച വ്യക്തിഗത വിവരങ്ങളുടെ പ്രഫോർമയോടൊപ്പം 2017 ആഗസ്റ്റ് 21 വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശന പരീക്ഷ കമീഷണർ, ഹൗസിങ് ബോർഡ് ബിൽഡിങ്സ്, ശാന്തിനഗർ, തിരുവനന്തപുരം -695 001 വിലാസത്തിൽ നേരിേട്ടാ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തരമോ എത്തിക്കേണ്ടതാണ്.

ന്യൂനപക്ഷ പദവിയുള്ള അൽഷിഫ കോളജ് ഒാഫ് നഴ്സിങ്, ലമൺവാലി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മലപ്പുറം  എന്ന സ്വകാര്യ സ്വാശ്രയ കോളജിൽ മുസ്ലിം മൈനോറിറ്റി വിഭാഗത്തിൽ സീറ്റുകൾ ലഭ്യമാണ്. ആയതിലേക്ക്  അപേക്ഷിക്കുന്നതിനുള്ള ഒാൺലൈൻ സൗകര്യം വെബ്സൈറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

മുസ്ലിം സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ അപേക്ഷയോടൊപ്പം റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലെ മുസ്ലിം കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ളപക്ഷം അവർ വീണ്ടും റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ്  സമർപ്പിക്കേണ്ടതില്ല. ഹെൽപ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
Tags:    
News Summary - B.Sc nursing, paramedical degree: minority certificates to be submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.