ജലീൽ കാഷ് ആൻഡ് ക്യാരി വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ദുബൈ: മൊത്തവ്യാപാര രംഗത്ത് യു.എ.ഇയിലെ ഏറ്റവും പ്രമുഖ സ്ഥാപനമായ ജലീൽ കാഷ് ആൻഡ് ക്യാരി ഉന്നത വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർഥികൾക്ക് തുടർ പഠനത്തിനായി അവതരിപ്പിച്ച സ്കോളർഷിപ്പ് പദ്ധതിയുടെ മൂന്നാമത് പതിപ്പ് പ്രഖ്യാപിച്ചു. ഈ വർഷത്തെ പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള ജലീൽ കാഷ് ആൻഡ് ക്യാരി സ്റ്റോറുമായി ബന്ധപ്പെടാം.

അപേക്ഷകർ യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്‍റ്, കഫ്റ്റീരിയ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയിരിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളായ ജീവനക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി 2022ലാണ് ജലീൽ കാഷ് ആൻഡ് ക്യാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 50 ഓളം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയെന്ന നിലയിലാണ് സ്കോളർഷിപ്പ് പദ്ധതി മൂന്നാം വർഷവും തുടരുന്നതെന്ന് ജലീൽ കാഷ് ആൻഡ് ക്യാരി മാനോജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ദുബൈയിലെ ജലീൽ ഹോൾഡിങ്സ് കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ ഹിറ്റ് എഫ്.എം ആർ.ജെയും മാധ്യമ പ്രവർത്തകനുമായ ഫസലുർഹ്മാൻ മുഖ്യാതിഥിയായിരുന്നു.

Tags:    
News Summary - Applications invited for Jalil Cash and Carry Education Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.