തിരുവന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദേശിക്കപ്പെട്ടവരിൽ അംഗീകാരമില്ലാത്തവരും, യോഗ്യതയില്ലാത്തവരുമായ അധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കുവാൻ ഗവർണർ വി.സി യോട് ആവശ്യപ്പെട്ടു. പഠന ബോർഡ് സ്വയം പുനസംഘടിപ്പിച്ച വി.സി ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും കിട്ടിയ തിരിച്ചടിക്ക് ശേഷം ഗവർണറുടെ നിലപാട് കനത്ത പ്രഹരമായെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അറിയിച്ചു.
തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടും. കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വി.സി 72 പഠന ബോർഡുകൾ രൂപീകരിച്ചു.
വ്യാപകമായ ക്രമക്കേടുകൾ ഈ പഠന ബോർഡുകളിൽ ഉണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയായിരുന്നു. ഒരു മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവും,ദേശാഭിമാനി ഉദ്യോഗസ്ഥരും ചില പഠന ബോർഡുകളിൽ നിയമിച്ചു..
യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചത്. ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു..തുടർന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തിക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചു. പഠന
ബോർഡുകളിൽ ഉൾപ്പെട്ടവരുടെ പട്ടികയിൽ അംഗീകാരമില്ലാത്ത അധ്യാപകരും, തനത് വിഷയങ്ങളിൽ വിദഗ്ധരായവർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്നുള്ളവരെ ബോർഡുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ലിസ്റ്റ് ഗവർണർ തിരിച്ചയച്ചതെന്നും സേവ് യൂനിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി പഠനബോർഡ്കൾ കൂടാതെയാണ് സർവകലാശാലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.