ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ‘നീറ്റ്’ ഇൗ വർഷം മുതൽ രണ്ടു തവണയായി നടത്താനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പിന്മാറിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും പരീക്ഷ നടത്തിപ്പ് ചുമതല ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് കീഴിലാക്കാനുള്ള നടപടിയും ഇക്കുറിയുണ്ടാവാൻ സാധ്യതയില്ലെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
മാനവശേഷി വികസന മന്ത്രാലയത്തിെൻറ പരിഷ്കാരത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തങ്ങളുമായി കൂടിയാലോചിക്കാതെയാണ് മാറ്റം കൊണ്ടുവന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ കുറ്റപ്പെടുത്തൽ. കൂടാതെ, എേട്ടാളം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം മാനവശേഷി വികസന മന്ത്രാലയത്തിന് കത്തയച്ചു. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ എൻ.ഡി.എ ഘടകകക്ഷിയായ എ.െഎ.ഡി.എം.കെയും പ്രതിപക്ഷവും വിഷയത്തിൽ സർക്കാറിെനതിരെ രംഗത്തുവന്നതുമാണ് തീരുമാനത്തിൽനിന്ന് പിന്മാറാനുള്ള കാരണം.
വിവിധ സംസ്ഥാനങ്ങളിൽ 12ാം ക്ലാസ് പൊതുപരീക്ഷ നടക്കുന്ന സമയമാണ് ഫെബ്രുവരി-േമയ് മാസങ്ങൾ, ഇൗ സമയം നീറ്റ് നടത്തിയാൽ വിദ്യാർഥികൾക്ക് സമ്മർദം ശക്തമാകും. കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് പാവപ്പെട്ട, ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളെ സാരമായി ബാധിക്കും. കോച്ചിങ് സെൻററുകൾ ഡമ്മി വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്തും തുടങ്ങിയ എട്ട് പ്രശ്നങ്ങളാണ് ആരോഗ്യ മന്ത്രാലയം കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ജൂലൈ ആറിന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശന പരീക്ഷകളിൽ കാതലായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2019 മുതൽ നീറ്റ് ഫെബ്രുവരി, േമയ് മാസങ്ങളിലായി രണ്ടുതവണ നടത്തും, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും, നീറ്റ്, ജെ.ഇ.ഇ, നെറ്റ് തുടങ്ങി പരീക്ഷകൾ ദേശീയ ടെസ്റ്റിങ് ഏജൻസിക്കു കീഴിലേക്ക് മാറ്റും തുടങ്ങിയ തീരുമാനങ്ങളായിരുന്നു മന്ത്രി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.