തിരുവനന്തപുരം: ഏഷ്യ-പസഫിക് റീജനിലെ പരിസ്ഥിതി മാധ്യമപ്രവർത്തകർക്കായി അമേരി ക്ക ആസ്ഥാനമായ ഇൻറർ ന്യൂസ് ഏർപ്പെടുത്തിയ ഇ.ജെ.എൻ ഏഷ്യ-പസഫിക് സ്റ്റോറി മാധ്യമ ഫെലോ ഷിപ് ‘മാധ്യമം’ തിരുവനന്തപുരം യൂനിറ്റിലെ സബ് എഡിറ്റർ ജിഷ എലിസബത്തിന്. 2567 ഡോളർ (ഏകദേശം 1,78,000 രൂപ) ആണ് ഫെലോഷിപ് തുക.
കേരളത്തിെൻറ തീരപ്രദേശം, മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നിവയെക്കുറിച്ച തുടർപഠനത്തിനാണ് ഫെലോഷിപ്. കാലിഫോർണിയയിലെ ഇൻറർന്യൂസിന് കീഴിൽ സ്ഥാപിക്കപ്പെട്ട, ലോകമൊട്ടാകെയുള്ള പരിസ്ഥിതി ജേണലിസ്റ്റുകളുടെ കൂട്ടായ്മയായ എർത്ത് ജേണലിസം നെറ്റ്വർക്കും (ഇ.ജെ.എൻ) സ്വീഡിഷ് ഇൻറർനാഷനൽ ഡെവലപ്മെൻറ് കോർപറേഷൻ ഏജൻസിയും (സിഡ) സംയുക്തമായാണ് ഫെലോഷിപ് ഏർപ്പെടുത്തിയത്.
നേരത്തേ, കേരള സർക്കാറിെൻറ ഡോ. അംബേദ്കർ മാധ്യമ പുരസ്കാരം, എൻ.എഫ്.ഐ ദേശീയ മാധ്യമ അവാർഡ്, എറണാകുളം പ്രസ് ക്ലബിെൻറ ലീല മേനോൻ വനിതാ ജേണലിസ്റ്റ് അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ബഡിങ് ജേണലിസ്റ്റ് അവാർഡ്, മീഡിയ ഫെസ്റ്റ് ബെസ്റ്റ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് ചൊവല്ലൂർ വീട്ടിൽ പരേതനായ സി.ഡി. ജോർജിെൻറയും സി.കെ. ഷേർളിയുടെയും മകളാണ്. ഭർത്താവ്: ജോൺ ആളൂർ. മകൾ: ഇതൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.