നവരത്ന സ്ഥാപനങ്ങളിലൊന്നായ ഒായിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷനിൽ പുതുമുഖങ്ങൾക്ക് അപ്രൻറിസ്ഷിപ്പിന് അവസരം. അഗർതല, അഹ്മദാബാദ്, അംഗ്ലേശ്വർ, ബൊകാറൊ, കാെമ്പ, ചെന്നൈ, ഡറാഡൂൺ, ഡൽഹി, ഗോവ, ഹസീറ, ജോധ്പുർ, ജൊർഹത്, കാക്കിനാഡ, കാരയ്ക്കൽ, കൊൽക്കത്ത, മെഹ്സാന, മുംബൈ, നാസിറ, രാജമുണ്ട്രി, സിൽചാർ, ഉറാൻ, വഡോദര എന്നിവിടങ്ങളിലെ ഒ.എൻ.ജി.സി ഒാഫിസുകളിലാണ് അവസരം. അക്കൗണ്ടൻറ്, കാബിൻ/റൂ അറ്റൻഡൻറ്, കമ്പ്യൂട്ടർ ഒാപറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഹൗസ് കീപ്പർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിൻറനൻസ്, ഇൻസ്ട്രുമെൻറ് മെക്കാനിക്, മെഷീനിസ്റ്റ്/ടേർണർ, മോേട്ടാർ വെഹിക്ക്ൾ മെക്കാനിക്, അഡ്വാൻസ്ഡ് ഡീസൽ എൻജിൻ ഒാേട്ടാമൊബൈൽ മെക്കാനിക്, െറഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്, സെക്രേട്ടറിയൽ അസിസ്റ്റൻറ്, സ്റ്റോർ കീപ്പർ, സർവേയർ, വെൽഡർ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലായി അയ്യായിരത്തിലധികം അപ്രൻറിസ് അവസരങ്ങളുണ്ട്.
അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷിക്കാൻ 10+2 മാതൃകയിൽ മാത്സ്, കോമേഴ്സ് എന്നിവ വിഷയങ്ങളായി പ്ലസ് ടു പാസായിരിക്കണം. കൂടാതെ, െറഗുലർ ബി.കോം ബിരുദമുണ്ടായിരിക്കണം. കാബിൻ/റൂം അറ്റൻഡൻറ്, സ്റ്റോർ കീപ്പർ, സെക്രേട്ടറിയൽ അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 10+2 രീതിയിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് 40 ശതമാനം മാർക്ക് വേണം.
മെക്കാനിക്, ഫിറ്റർ തുടങ്ങിയ സാേങ്കതിക തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ബന്ധപ്പെട്ട ട്രേഡുകളിൽ സർട്ടിഫിക്കറ്റ് മതിയാവും. യോഗ്യത പരീക്ഷ പാസായശേഷം ഏതെങ്കിലും സ്ഥാപനത്തിൽ അപ്രൻറിസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാനാവില്ല. 2017 നവംബർ ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. യോഗ്യത പരീക്ഷയിലെ മാർക്കിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുക.
അപേക്ഷകർക്ക് ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറുമുണ്ടായിരിക്കണം. അപേക്ഷിക്കാൻ ആധാർ കാർഡുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ongcindia.com എന്ന വെബ്സൈറ്റിൽ കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിക്രൂട്ട്മെൻറ് നോട്ടീസ് എന്ന വിഭാഗത്തിൽ അപ്രൻറിസ് നിയമനത്തിനുള്ള വിജ്ഞാപനം ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ മൂന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.