മുംബൈ: ടാറ്റ ചെയർമാൻ ൈസറിസ് മിസ്ട്രിയുടെ പുറത്താക്കൽ ഒാഹരി വിപണിയിലും ടാറ്റക്ക് തിരിച്ചടിയേറ്റു. ടാറ്റയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഒാഹരികളുടെ വില കുറയുകയാണ്.
ടാറ്റ സ്റ്റീൽ 10 രൂപ കുറഞ്ഞ് 410 രൂപക്കാണ് ഇപ്പോൾ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിെൻറ തന്നെ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസും ഇപ്പോൾ 17 രൂപ നഷ്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.
നാടകീയമായാണ് 48കാരനായ ൈസിറിസ് മിസ്ട്രിയെ ടാറ്റ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത്. രത്തൻ ടാറ്റക്കുശേഷം മിസ്ട്രി പദവിയിലെത്തിയിട്ട് നാലു വർഷമാവുന്നതേയുളളു. െഎറിഷ് വംശജനായ മിസ്ട്രിയെ മാറ്റാനുള്ള കാരണമെന്താണെന്ന് ടാറ്റ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ടാറ്റയുടെ ഇൗ നടപടി ഒാഹരി വിപണിയിൽ അവർക്ക് ഗുണകരമാവില്ലെന്നാണ് വിപണിയിലെ വിദഗ്ധരുടെ പക്ഷം. ടാറ്റയുടെ മറ്റു കമ്പനികളായ ടാറ്റ പവർ, ടാറ്റ മോേട്ടാഴ്സ് എന്നിവയുടെ ഒാഹരികളും ആദ്യഘട്ടത്തിൽ ഇടിവ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.