റിസർവ് ബാങ്ക് വായ്പനയം: ഒാഹരി വിപണികളിൽ ഇടിവ്

മുംബൈ: റിസർവ് ബാങ്കിെൻറ പുതിയ വായ്പ നയം ഒാഹരി വിപണികൾക്ക് തിരിച്ചടിയായി. നോട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം ബുധനാഴ്ചയാണ് റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനമായി റിസർവ് ബാങ്ക് നില നിർത്തുകയായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് റിസർവ് ബാങ്ക് നിരക്കുകളിൽ വ്യത്യാസം വരുത്താതിരുന്നതെന്നാണ് സൂചന.

ബോംബെ സൂചിക സെൻസെക്സ് 155.89 പോയിൻറ് താഴ്ന്ന് 26,236ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും തകർച്ച നേരിട്ടു. നിഫ്റ്റി 41.10 പോയിൻറ് താഴ്ന്ന് 8,102 പോയിൻറിൽ ക്ലോസ് ചെയ്തു.

ആർ.ബി.െഎയുടെ തീരുമാനം മൂലം പ്രധാനമായും തകർച്ച നേരിട്ടത് ബാങ്കിങ് മേഖലയിലെ ഒാഹരികൾക്കാണ്. എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, എസ്.ബി.െഎ തുടങ്ങിയ ബാങ്കിങ് ഒാഹരികളെല്ലാം തകർച്ച നേരിട്ടു. ബാങ്കിങ് ഒാഹരികൾ തകർന്നപ്പോഴും ഒാേട്ടാ മൊബൈൽ ഒാഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കി. ടി.വി.എസ്്, ടാറ്റ മോേട്ടാഴ്സ്, അശോക് ലൈലാൻഡ് എന്നിവ വിപണിയിൽ നേട്ടമുണ്ടാക്കി.
 

Tags:    
News Summary - Bank stocks tumble as RBI maintains status quo; realty, auto stocks mixed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT