പി.എഫില്‍ അധിക നിക്ഷേപത്തിന് അനുമതി പരിഗണനയില്‍

ന്യൂഡല്‍ഹി: തൊഴില്‍ദാതാവ് നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട തുകക്ക് പുറമെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണം പെന്‍ഷന്‍ പദ്ധതിയില്‍ അധികനിക്ഷേപം നടത്താന്‍ അനുവദിക്കുന്നത് എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ (ഇ.പി.എഫ്.ഒ) പരിഗണനയില്‍. വിരമിച്ചശേഷം ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാനാണ് ഈ പരിഷ്കാരമെന്ന് ഇ.പി.എഫ്.ഒയുടെ കേന്ദ്ര പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ വി.പി ജോയ് പറഞ്ഞു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്‍െറ 8.33 ശതമാനമാണ് തൊഴില്‍ദാതാവ് 1995ലെ എംപ്ളോയീസ് പെന്‍ഷന്‍ പദ്ധതിയില്‍ (ഇ.പി.എസ്-95) നിക്ഷേപിക്കുന്നത്. പുതിയ നിര്‍ദേശത്തിന് ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നല്‍കിയാല്‍, തൊഴില്‍ദാതാവ് നിക്ഷേപിക്കുന്നതിന് പുറമെ ജീവനക്കാര്‍ക്ക് അധികനിക്ഷേപം നടത്താനാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.