മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തിങ്കളാഴ്ചയും തകർച്ച തുടരുന്നു. പണപ്പെരുപ്പം ഉയരുന്നതും വിപണിയിൽ തിരുത്തലുണ്ടാവുമെന്ന ആശങ്കയുമാണ് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നത്. ആഗോള വിപണികളിലെ തിരിച്ചടിയും ഇന്ത്യയെ സ്വാധീനിക്കുന്നുണ്ട്.
യുറോപ്പിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് വിപണിയെ സ്വാധീനിക്കുന്നുണ്ട്. ആസ്ട്രിയ പോലുള്ള രാജ്യങ്ങളിൽ കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ക്രൂഡോയിൽ വില കുറയുന്നത് വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
വിപണിയിൽ കടുത്ത വിൽപന സമ്മർദം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. കാർഷിക നിയമങ്ങളുടെ പിൻവലിക്കലും റിലയൻസ്-ആരാംകോ ഇടപാടിലെ പ്രശ്നങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സെൻസെക്സ് 654 പോയിന്‍റും നിഫ്റ്റി 183 പോയിന്‍റും ഇടിഞ്ഞു. സിപ്ല, ഒ.എൻ.ജി.സി, പവർ ഗ്രിഡ്, ജെ.എസ്.ഡബ്യു സ്റ്റീൽ, ഏഷ്യൻ പെയിന്‍റ്, വിപ്രോ, ഹിൻഡാൽകോ, ഇൻഡസ്ലാൻഡ് ബാങ്ക് തുടങ്ങിയ കമ്പനികൾ വിപണിയിൽ നേട്ടമുണ്ടാക്കി.
റിലയൻസ് ഇൻഡസ്ട്രീസിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കി. 3.58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മാരുതി സുസുക്കി, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ് തുടങ്ങിയ കമ്പനികൾക്ക് നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.