മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സുചിക നിഫ്റ്റിയും വലിയ നഷ്ടം രേഖപ്പെടുത്തി. സെൻസെക്സിൽ 1158 പോയിന്‍റിന്‍റെ നഷ്ടം രേഖപ്പെടുത്തി. 60,000 പോയിന്‍റിന് താഴെയാണ് ബോംബെ സൂചികയിൽ വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയിൽ 348 പോയിന്‍റ് നഷ്ടമാണുണ്ടായത്. ബി.എസ്.ഇ മിഡ് കാപ്പ് ഇൻഡക്സ് 1..48 ശതമാനവും സ്മാൾകാപ്പ് ഇൻഡക്സ് 1.53 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഐ.ടി.സിക്ക് അഞ്ച് ശതമാനം നഷ്ടമാണുണ്ടായത്. 225.45 രൂപയാണ് ഐ.ടി.സിയുടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വില. കഴിഞ്ഞ ദിവസം പുറത്ത് വന്ന രണ്ടാംപാദ ലാഭഫലം ഐ.ടി.സി മെച്ചപ്പെടുത്തിയെങ്കിലും ആ മികവ് വിപണിയിൽ ആവർത്തിക്കാൻ കമ്പനിക്കായില്ല. ടെറ്റാനും 3.29 ശതമാനത്തിന്‍റെ നഷ്ടം രേഖപ്പെടുത്തി. രണ്ടാംപാദ ഫലങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും വിപണിയിൽ കാലിടറി.
സ്വകാര്യ ബാങ്കിങ് മേഖലയാണ് തിരിച്ചടി നേരിട്ട മറ്റൊരു സെക്ടർ. കൊട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്കൊന്നും വിപണിയിൽ പിടിച്ച് നിൽക്കാനായില്ല. എന്നാൽ, ഇൻഡസ് ബാങ്ക് 4.46 ശതമാനം നേട്ടമുണ്ടാക്കി. ലാഭം വൻതോതിൽ ഉയർന്നതാണ് ഇൻഡസ് ബാങ്കിന് ഗുണകരമായത്. എൽ&ടി, മാരുതി സുസുക്കി, അൾട്രാ ടെക് തുടങ്ങിയ കമ്പനികളാണ് വിപണിയിൽ നേട്ടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.