Posted On
date_range Updated On
date_range പേടിഎമ്മിന്‍റെ നഷ്ടം 473 കോടിയായി ഉയർന്നു
ന്യൂഡൽഹി: പണമിടപാട് ആപായ പേടിഎമ്മിന്‍റെ നഷ്ടം 473 കോടിയായി ഉയർന്നു. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിലാണ് നഷ്ടം വീണ്ടും ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടം 437 കോടി മാത്രമായിരുന്നു.
അതേസമയം, പേടിഎമ്മിന്‍റെ വരുമാനം 1,086 കോടിയായി വർധിച്ചു. കഴിഞ്ഞ വർഷം ഇത് 664 കോടിയായിരുന്നു. വരുമാനത്തിൽ 64 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വ്യാപാരികൾ ഉപയോഗിക്കുന്ന യു.പി.എ ഇതര പേയ്മെന്റ് സർവീസ് വരുമാനം 400 കോടിയായി വർധിച്ചിട്ടുണ്ട്. ഉപയോക്താകൾക്ക് നൽകുന്ന പേയ്മെന്റ് സർവീസിൽ നിന്നുള്ള വരുമാനം 353 കോടിയായും വർധിച്ചു.
വെള്ളിയാഴ്ച 0.86 ശതമാനം നഷ്ടത്തോടെയാണ് പേടിഎമ്മിന്‍റെ ഉടമസ്ഥരായ വൺ 97 കമ്മ്യൂണിക്കേഷൻസ് വ്യാപാരം അവസാനിപ്പിച്ചത്. 1,781.15 രൂപയിലാണ് പേടിഎം വെള്ളിയാഴ്ച ഓഹരി വിപണിയിൽ ക്ലോസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.