മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തി. ബോംബെ സൂചിക സെൻസെക്സ് 800 പോയിന്‍റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റ് 17300 പോയിന്‍റിന് താഴെയെത്തി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, എസ്.ബി.ഐ എന്നിവർക്കാണ് വിപണിയിൽ വലിയ തിരിച്ചടിയേറ്റത്.
വിപണിയുടെ തകർച്ചയിൽ ഫാർമ സെക്ടറിന് മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. പുതിയ കോവിഡ് വകഭേദത്തിന്‍റെ വരവാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്. ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ജപ്പാന്‍റെ നിക്കി, ഹോങ്കോങ് ഹാങ്സാങ്, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയ സൂചികകെളല്ലാം നഷ്ടത്തിലാണ്.
ഹോട്ടലുകളും ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട കമ്പനികളുടേയും ഓഹരികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.