മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ തുടർച്ചയായ ആറാം ദിവസവും തിരിച്ചടി. ആഗോളവിപണികളിലെ തകർച്ചമൂലം ഇന്ത്യയിൽ ഉടലെടുത്ത കനത്ത വിൽപന സമ്മർദമാണ് വിപണിക്ക് തിരിച്ചടിയായത്. ഏഷ്യൻ, യു.എസ് വിപണികളിൽ കഴിഞ്ഞ ദിവസം തിരിച്ചടിയുണ്ടായി. ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. യു.എസ് കേന്ദ്രബാങ്കിെൻറ സാമ്പത്തിക നയം എന്തായിരിക്കുമെന്ന ആശങ്ക വലിയൊരളവ് വരെ ആഗോളവിപണികളെ സ്വാധീനിക്കുന്നുണ്ട്. നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടം നികത്തിയെങ്കിലും ഇപ്പോഴും നെഗറ്റീവ് സോണിലാണ്. നിഫ്റ്റി 17,000 പോയിൻറിനും സെൻസക്സ് 57000 പോയിൻറിനും താഴെ പോകുന്നതിനും വിപണി ഇന്ന് സാക്ഷിയായി. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നെഗറ്റീവ് സോണിലാണ്. മിഡ്ക്യാപ് ഇൻഡക്സ് 1.19 ശതമാനവും സ്മോൾ ക്യാപ് ഷെയറുകൾ 1.06 ശതമാനവും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റിയിൽ ഏഷ്യൻ പെയിൻറിനാണ് വൻ നഷ്ടം നേരിട്ടത്. 3.19 ശതമാനം നഷ്ടത്തോടെ 3,054.60 രൂപയിലാണ് ഏഷ്യൻ പെയിൻറ് വ്യാപാരം തുടങ്ങിയത്. വിപ്രോ, ഡിവി ലാബ്, എൽ&ടി തുടങ്ങിയ ഓഹരികൾക്കും നഷ്ടം നേരിട്ടു. ബി.എസ്.ഇയിൽ ഏഷ്യൻ പെയിൻറ്, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവക്കെല്ലാം നഷ്ടം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.