കൊച്ചി: സംസ്ഥാനത്ത് സ്വർണ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വർധിച്ചു. 39,600 രൂപയാണ് ഒരു പവൻ 9 കാരറ്റ് സ്വർണത്തിന്റെ വില.
ആഗോള വിപണിയിൽ സ്വർണവിലയിൽ 10 ഡോളറിന്‍റെ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 4223 ഡോളറിലാണ് സ്വർണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഉയർന്നിട്ടുണ്ട്. യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച ചില നിർണായക കണക്കുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
യു.എസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾക്കൊപ്പം, ഫെഡറൽ റിസർവിന്റെ വായ്പാനയം സംബന്ധിച്ച ചില വിവരങ്ങളും പുറത്ത് വരും. ഇത് രണ്ടും സ്വർണവിലയെ സ്വാധീനിക്കും. ഡോളർ ഇൻഡക്സിന്റെ ഉയർച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വർണവിലയെ സ്വാധീനക്കും. ആർ.ബി.ഐ ഇന്ന് പ്രഖ്യാപിച്ച വായ്പനയവും സ്വർണവിലയെ സ്വാധീനിച്ചു. ആർ.ബി.ഐ റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ചതോടെ, വായ്പ പലിശനിരക്കുകൾ കുറയും.
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.