കൊച്ചി: കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിനും ഇനി ഏകീകൃത വില. ചൊവ്വാഴ്ച മുതൽ ഈ മാറ്റം നടപ്പാക്കാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 22 കാരറ്റ് സ്വർണത്തിന് നിലവിൽ ഏകീകൃത വിലയാണ്. 18 കാരറ്റിനും വില ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ച നടന്നുവരികയായിരുന്നു.
യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ, എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഓ. അഷർ, ഷാജു ചിറയത്ത് എന്നിവർ സംസാരിച്ചു. എ.കെ.ജി.എസ്.എം.എ, കെ.ജി.എസ്.എം.എ, കെ.ജെ.എഫ്, കെ.ജി.എസ്.ഡി.എ എന്നീ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.